ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു

Apr 14, 2025 - 00:11
 0
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു

ലെയ്‌സെസ്റ്റർ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025 ഏപ്രിൽ 12-ന് നടന്ന ഓശാന ശുശ്രൂഷയ്ക്ക് റവ. ഫാ. ബഹനാൻ കോരുത് മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8:30-ന് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ (LE3 8DP) നടന്ന ശുശ്രൂഷയോടുകൂടി പള്ളിയുടെ 2025-ലെ വിശുദ്ധവാര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.


വിശുദ്ധവാരത്തിന്റെ ഭാഗമായി ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 13-ന് വൈകിട്ട് 6 മണിക്ക് ശ്രീ. ജിബി കോശിയുടെ വസതിയിൽ (84 വീറ്റ്ഫീൽഡ് CI, LE3 8SD) പ്രാർത്ഥന, ഏപ്രിൽ 14-ന് ശ്രീ. ജേക്കബ് പി. കുര്യാക്കോസിന്റെ വസതിയിൽ (94 ലോവർ സ്ട്രീറ്റ്, NN16 8DN) പ്രാർത്ഥന, ഏപ്രിൽ 15-ന് ശ്രീ. ജെസു സൈമന്റെ വസതിയിൽ (179 വെസ്റ്റേൺ റോഡ്, LE3 0GG) പ്രാർത്ഥന, ഏപ്രിൽ 16-ന് വൈകിട്ട് 5:30-ന് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ പെസഹാ ശുശ്രൂഷ, ഏപ്രിൽ 17-ന് ശ്രീ. ജിനു തങ്കച്ചന്റെ വസതിയിൽ (20 ബാർലി CI, LE3 8SB) പ്രാർത്ഥന, ഏപ്രിൽ 18-ന് രാവിലെ 9 മണിക്ക് സെഡാർസ് അക്കാദമി, ബിർസ്റ്റലിൽ (LE4 4GH) ദുഃഖവെള്ളി ശുശ്രൂഷ, ഏപ്രിൽ 19-ന് ഉച്ചയ്ക്ക് 4 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ ഈസ്റ്റർ ശുശ്രൂഷ എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോസൻ ജോൺ (+447729778352), ലിബിൻ വർഗീസ് (+447448551552), വിൽസൺ ബെന്നി (+447882211489) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.