അഭയാർഥി പ്രതിസന്ധി: യുകെ സർക്കാർ പരാജയപ്പെട്ട അഭയാർഥികളെ ബാൾക്കൻ രാജ്യങ്ങളിലേക്ക് അയക്കാൻ പദ്ധതിയൊരുക്കുന്നു
ലണ്ടൻ: യുകെ സർക്കാർ അഭയാർഥി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ബാൾക്കൻ രാജ്യങ്ങളിൽ “റിട്ടേൺ ഹബ്ബുകൾ” സ്ഥാപിക്കാനുള്ള പദ്ധതി ആലോചിക്കുന്നു. ഹോം ഓഫീസ് അവതരിപ്പിച്ച ഈ പദ്ധതിയുടെ ഭാഗമായി, അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെട്ടവരെയും അപ്പീൽ അവസരങ്ങൾ തീർന്നവരെയും അതിഥേയ രാജ്യങ്ങളിലേക്ക് മാറ്റും. അൽബേനിയ, സെർബിയ, ബോസ്നിയ എന്നീ രാജ്യങ്ങളെ പദ്ധതിക്കായി പരിഗണിക്കുമ്പോൾ, ആ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനാണ്യു കെ സർക്കാരിന്റെ തീരുമാനം.
പുതിയ പദ്ധതി മുൻ റുവാണ്ട പദ്ധതിയെക്കാൾ വ്യത്യസ്തമാണ്, ഇത് അപേക്ഷ നിരസിക്കപ്പെട്ടവർക്കു മാത്രമാണ് ബാധകമാവുക. ഇറാൻ, സൊമാലിയ തുടങ്ങിയ അസുരക്ഷിത രാജ്യങ്ങളിൽ നിന്നുള്ളവരെ താത്കാലികമായി പാർപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യൂറോപ്യൻ കമ്മീഷൻ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്, അതേസമയം, ലേബർ പാർട്ടി ഈ പദ്ധതി വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നത്, അതിലൂടെ അഭയാർഥി നീക്കത്തിനുള്ള ചെലവ് കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നു .
കഴിഞ്ഞ വർഷം 9,151 പേരെ യുകെ തിരിച്ചയച്ചു, ഇത് 2023-നെക്കാൾ 36% കൂടുതലാണ് . എന്നാൽ, ഈ പദ്ധതി നിയമപരമായ വെല്ലുവിളികളും അഭയാർഥി സംഘടനകളുടെ എതിർപ്പുകളും നേരിടും. റിഫ്യൂജി കൗൺസിൽ ഇതിനെ “വിലകൂടിയ തന്ത്രം” എന്ന് വിമർശിച്ചിരിക്കുകയാണ്. ഈ വർഷം 5,000-ലധികം അഭയാർത്ഥികൾ ചാനൽ കടന്ന് യുകെയിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു, സർക്കാരിന്റെ നിലപാട് ഇതിനെ അന്താരാഷ്ട്ര തലത്തിൽ പരിഹരിക്കേണ്ട പ്രശ്‌നം എന്നാണ്.
